4.12.10

ബെഥനിയായിലെ വ്യസന ഗൃഹം(യോഹ.11 )

ലാസര്‍ മരിച്ചിട്ട് നാലു നാള്‍ കഴിഞ്ഞു(2 )
സംസ്കാരം കഴിഞ്ഞിട്ടാ-
ളുകള്‍  പല വഴി പോയിട്ടും
വ്യസനവനത്തിലിരുപേര്‍ (2 )
മര്‍ത്താ മറിയം സോദരിമാര്‍
ഇരുള്‍ വഴിമാത്രം കണ്ടു (2);
ആശയറ്റാശയറ്റവശരായ് നിന്നു .

രോഗബാധിതനായി ലാസറെന്നറിഞ്ഞിട്ടും
ശയ്യക്കരികിലവനെത്താത്തതെന്താ ?
 പ്രിയ സ്നേഹിതന്റെ മുഖമൊരു നോക്കു കാണുവാന്‍
ആശയില്ലാത്തതോ?
അതിദുഃഖ മണപൊട്ടുമെന്നു  ഭയന്നിട്ടോ?

സ്നേഹമുള്ളോനവനരികിലുണ്ടായിരുന്നേല്‍
മരണമെന്നതവനെ പിടികൂടുകില്ലായിരുന്നു!
മരണം വരിച്ചുവെന്നാകിലും നാഥനൊന്നെത്തിയാല്‍
ദൈവസന്നിധേയവന്‍ യാചന നടത്തിയേനെ!
ഏറെ യഹൂദരാശ്വാസ വാക്കുകളോതിയെത്തിയിട്ടും
ആശ്വാസമേകുവാന്‍ നാഥനെത്താത്തതെന്താ ?

ഈ വിധ ചിന്ത തന്നുള്‍വനത്തിലലയവെ
യേശു വരുന്ന വാര്‍ത്തകേട്ടിരുവരും.
യേശുവേ സ്വീകരിച്ചിരുവരു-
മുടനവനത്ഭുത ചെയ്തിയാല്‍
ആയിസ്സു നല്‍കി ലാസറിന്നന്നങ്ങനെ
ആകുലമിരുവര്‍ക്കുമങ്ങകലെയായി  .

(മഞ്ഞപ്ര -21 .12 .2005-എറണാകുളം -അങ്കമാലി അതിരൂപതയിലെ അതിരൂപതാ കലോത്സവം ഉള്‍പ്പെടെ വിവിധ മത്സരവേദികളില്‍  സമ്മാനാര്‍ഹമായത്-  )

No comments:

Post a Comment